കോഴിക്കോട്: കോഴിക്കോട് ജില്ലയെ സാമ്ബത്തിക സൈബർ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ.ജില്ലയിലെ സൈബർ സാമ്ബത്തിക തട്ടിപ്പുകള്‍ കൂടിയതോടെയാണ് പ്രഖ്യാപനം. സൈബർ കുറ്റകൃത്യങ്ങള്‍ക്കെതിരെ കർശന നടപടികളെടുക്കുമെന്ന് റൂറല്‍ ജില്ല പൊലീസ് മേധാവി കെ.ഇ. ബൈജു പറഞ്ഞു.
ദക്ഷിണേന്ത്യയില്‍ സൈബർ സാമ്ബത്തിക തട്ടിപ്പ് കേസുകളില്‍ ഏഴാം സ്ഥാനത്താണ് കോഴിക്കോട് ജില്ല. സൈബർ കുറ്റ കൃത്യങ്ങള്‍ വർധിച്ചതോടെയാണ് ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻറർ കോഴിക്കോട് ജില്ലയെ ഹോട്‌സ്‌പോട്ടായി പ്രഖ്യാപിച്ചത്. സൈബർ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനും തടയാനുമായി ആഭ്യന്തരമന്ത്രാലയത്തിന് കീഴില്‍ പ്രവർത്തിക്കുന്ന ഏജൻസിയാണ് ഐഫോർസി. കണക്കുകള്‍ പ്രകാരം ഈ വർഷം ഏപ്രില്‍ മുതല്‍ ഇതുവരെ 4083 പരാതികളില്‍ 13 കോടിയിലധികം രൂപയാണ് സൈബർ തട്ടിപ്പ് സംഘങ്ങള്‍ കൈക്കലാക്കിയത്. വ്യാജ ട്രേഡിംഗുകളുടെയും മറ്റ് നിക്ഷേപങ്ങളുടെയും പേരു പറഞ്ഞാണ് കൂടുതല്‍ തുകകളുടെ തട്ടിപ്പുകള്‍ നടക്കുന്നത്.
സൈബർ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ക്കായി ബാങ്ക് അക്കൗണ്ടുകളും എടിഎം കാർഡുകളും കൈമാറുന്നവർക്കെതിരെയും ഇടനിലക്കാർക്കെതിരെയും കർശന നടപടിയുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. അതുമായി ബന്ധപ്പെട്ട് ഓപ്പറേഷൻ സൈ ഹണ്ടിൻറെ ഭാഗമായി ജില്ലയില്‍ 14 പേരെ അറസ്റ്റ് ചെയ്തു. നിരവധി പേർ പൊലീസിന്റെ നിരീക്ഷണത്തിലുമാണ്. കോഴിക്കോട് റൂറലില്‍ മാത്രം തട്ടിപ്പിനിരയായവർക്ക് ഒരുകോടിയോളം രൂപ തിരിച്ചു നല്‍കാൻ സാധിച്ചെന്നും റൂറല്‍ എസ്പി വ്യക്തമാക്കി. സൈബർ സാമ്ബത്തിക തട്ടിപ്പ കേസുകള്‍ കൂടിയതോടെ സൈബർ രംഗത്ത് അന്വേഷണം വിപുലമാക്കുകയാണ് പൊലീസ്.


0 Comments